മരിയാന ട്രെഞ്ച് - പ്രകൃതിയുടെ ഭയപ്പെടുത്തുന്ന നിഗൂഢത, നിങ്ങളെ വിസ്മയിപ്പിക്കുന്ന അറിവുകൾ

Basheer Pengattiri ശാസ്ത്രം അതിന്‍റെ അത്ഭുതവാതിലുകള്‍ തുറക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ക്ക് അവിശ്വസനീയമായ പലതുമാണ് അറിവായി തെളിയുന്നത്. ബഹിരാകാശവും അന്യ ഗ്രഹങ്ങളും കീഴടക്കാൻ വെമ്പുമ്പോഴും കാൽ ചുവട്ടിൽ ഭൂമിയുടെ എണ്‍പത് ശതമാനം ഇനിയും നമ്മള്‍ തുറന്നു കണ്ടിട്ടില്ല. നൂറുകണക്കിന് പേർ ബഹിരാകാശത്തെത്തിയപ്പോഴും, ആയിരക്കണക്കിന് മലകയറ്റക്കാർ ഭൂമിയിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കീഴടക്കിയപ്പോഴും വിരലിലെണ്ണാവുന്നവർ മാത്രമാണ് മരിയാനാ ട്രഞ്ചിന്റെ ആഴങ്ങളിലേക്കെത്തിയിട്ടുള്ളൂ.. 1875ല്‍ ആണ് മരിയാന ട്രെഞ്ച് കണ്ടെത്തുന്നത്.1872. ബ്രിട്ടന്റെ റോയൽ നേവി കപ്പലായ H.M.S ചലഞ്ചറിൽ സമുദ്രങ്ങളുടെ ആഴവും അടിത്തട്ടിന്റെ ഘടനയും പഠിക്കാൻ ഗവേഷകർ യാത്രതിരിച്ചു. നാലുവർഷത്തിൽ 70,000 കിലോമീറ്റർ യാത്ര. നീളമുള്ള കയറിൽ ഈയക്കട്ടകൾ കെട്ടി ഓരോ 140 കിലോമീറ്ററിലും ആഴമളന്നുകൊണ്ടിരുന്നു. പസഫിക് സമുദ്രത്തിൽ മരിയാന ട്രെഞ്ചിനു മുകളിൽ കയർ താഴ്ത്തി; ഈയക്കട്ട കയറിനെ താഴ്ത്തിക്കൊണ്ടിരുന്നു! 8183 മീറ്റർ ആഴത്തിലാണ് അതുനിന്നത്. തുടർന്നുള്ള ഗവേഷണത്തിൽ ആ ഭാഗത്ത് അടിത്തട്ട് ആദ്യം കുത്തനെ ചെരിഞ്ഞിറങ്ങുന്നതും പിന്നീട് കുറച്ചുദൂരം പരന്നുകിടക്കുന്നതായും കണ്ടെത്തി. അതിനും മുന്നോട്ടുപോയപ്പോൾ കിലോമീറ്ററുകൾ നീണ്ട് കുത്തനെ വീണ്ടും ഗർത്തം!.75 വർഷം കഴിഞ്ഞ് 1951-ൽ റോയൽ നേവിയുടെ HMS ചലഞ്ചർ 2 വിശദപഠനത്തിനെത്തി. സോണാർ ഉപയോഗിച്ച് 10,900 മീറ്റർ വരെ അളന്നെടുത്തു. ഈ കപ്പലിന്റെ ഓർമയ്ക്കായി ആഴത്തിന് ‘ചലഞ്ചർ ഡീപ്പ്’ എന്നു പേരുമിട്ടു. 2010-ൽ അമരിക്കയിലെ സെന്റർ ഫോർ കോസ്റ്റൽ ഓഷ്യൻ മാപ്പിങ് നടത്തിയ സർവേയിൽ 10,994 മീറ്റർ ആഴമാണ് രേഖപ്പെടുത്തിയത്. മരിയാന ട്രെഞ്ചിനു 69 കിലോമീറ്റർ വീതിയുണ്ട്, ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ഡീപ്പ്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത ഒരിടം. കടലിലെ ആഴത്തിലേക്ക് പോകുമ്പോൾ വലിയൊരു പ്രശ്നമുണ്ട്; മർദം കൂടിക്കൊണ്ടിരിക്കും അധികം ആഴത്തിലേക്ക് മുങ്ങിയാൽ പലതരം വിഷമതകൾ ഉണ്ടാവുന്നത് അത് കൊണ്ടാണ്. ‘അന്തരീക്ഷമർദം’ എന്ന വാക്ക് പരിചയം ഉണ്ടാവും- കടലിൽ ഒരുകിലോമീറ്റർ ആഴത്തിൽ ഇതിന്റെ 100 മടങ്ങായിരിക്കും മർദം. സമുദ്രനിരപ്പിനേക്കാൾ1071 മടങ്ങാണ് ചലഞ്ചർ ഡീപ്പിലെ ജലമര്‍ദം. ഒരു squre inchil എട്ടു ടണ്ണില്‍ കൂടുതല്‍. അതായത്, ഒരാളുടെ തലയിൽ അമ്പതോളം ജമ്പോജെറ്റ് വിമാനങ്ങൾ ഒന്നിച്ച് വെക്കുന്നതിനു തുല്യം! ഭൗമോപരിതലത്തിലുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും നിലനില്‍ക്കാന്‍ ആവാത്ത പരിതസ്ഥിതി.. ആയത് കൊണ്ടുതന്നെ മനുഷ്യന് ചലഞ്ചർ ഡീപ്പിൽ നേരിട്ടെത്താനാകില്ല. 1953-ൽ ഇറ്റലിയിൽ സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ സമുദ്രാന്തർ മർദം അതിജീവിക്കുന്ന ഒരു വാഹനത്തിന് ശ്രമം തുടങ്ങി; ഏഴുവർഷമെടുത്തു പരീക്ഷണം വിജയിക്കാൻ. അങ്ങനെ ഉരുക്കുപാളികളിൽ 50 അടി നീളത്തിൽ ട്രിയസ്റ്റ(Triest) എന്ന സമുദ്രാന്തർ പര്യവേക്ഷണ വാഹനം തയ്യാറായി. മൂന്നരവർഷംകൊണ്ട് 5600 മീറ്റർ ആഴത്തിൽവരെ പരീക്ഷണം നടത്തിയശേഷമായിരുന്നു ചരിത്രം കണ്ട മഹാദൗത്യം. അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ്, ആഗസ്ത് പിക്കാറിന്റെ മകൻ ജാക്സ് പിക്കാർ എന്നിവർ 1960 ജനുവരി 23-ന് ട്രിയസ്റ്റയിൽ അടിത്തട്ടിലെത്തി. പകുതിദൂരത്തിൽ മർദത്തിൽനിന്ന് സംരക്ഷണം നൽകിയ ഗ്ലാസ് നിർമിത ഇരട്ടക്കവചങ്ങളിലൊന്ന് തകർന്നു.. മരണം മുന്നിൽക്കണ്ട് തുടർയാത്ര. 4.48 മണിക്കൂർകൊണ്ട് അവർ 10911.84 മീറ്റർ താഴെ ചലഞ്ചർ ഡീപ്പിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ചമറഞ്ഞതോടെ അവർ മടങ്ങി. ആ ഒമ്പതു മണിക്കൂർ യാത്ര മരിയാന ട്രഞ്ചിലെ ഒട്ടേറെ നിഗൂഢതകളാണ് ലോകത്തിന് വെളിപ്പെടുത്തിയത്. 1957ല്‍ സോവിയറ്റ് റഷ്യയുടെ റിസേര്‍ച് കപ്പല്‍ Vityaaz മരിയാന ട്രഞ്ചിന്‍റെ ആഴം 11034 മീറ്റര്‍ എന്ന് കണ്ടെത്തി.1995ല്‍ ജപ്പാന്‍റെ കൈകോ എന്ന മുങ്ങിക്കപ്പല്‍ ട്രെഞ്ചിന്‍റെ അടിത്തട്ടില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു.2009-ൽ വുഡ്സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂഷന്റെ നെരിയസ് എന്ന റോബോട്ടിക് വാഹനം ചലഞ്ചർ ഡീപ്പിലെ 10,902 മീറ്റർ ആഴംവരെയെത്തി. രണ്ടാമത് ഈ ആഴത്തിലെത്തുന്ന മനുഷ്യൻ ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ആണ്. Deep sea challenger എന്ന DSVയിലൂടെയാണ് അത് സാധ്യമായത്. 7.3 മീറ്റർ വലിപ്പത്തിലുള്ള ഡൈവിംഗ് സബ്‌മർസിബിൾ ആണ് ഡീപ്പ് സീ ചലഞ്ചർ. മരിയാന ട്രഞ്ച് എന്ന അത്ഭുതലോകം കാണാനും അവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാനും Deep Sea Challenger സമുദ്രത്തിന്‍റെ പലഭാഗങ്ങളിലും പരീക്ഷണ യാത്രകള്‍ നടത്തിയിരുന്നു.. ഒടുവില്‍ 2012 മാര്‍ച്ച്‌ 26നു രണ്ടു മണിക്കൂര്‍ മുപ്പത്താറു മിനിട്ട് കൊണ്ട് കാമറൂണ്‍ സമുദ്രോപരിതലത്തില്‍ നിന്ന് പതിനൊന്ന്‍ കിലോമീറ്റര്‍ ആഴങ്ങളിലേക്ക് സഞ്ചരിച്ചു ട്രെഞ്ചിന്‍റെ ഏറ്റവും അടിത്തട്ടിലെത്തി. ലോകം ഉറ്റു നോക്കിയ വിസ്മയകരമായ ഒരു യാത്രയായിരുന്നു അത്. പേടകത്തിന്റെ ഉള്ളിൽ ഒരു Sphere Module ഉണ്ട്. സഞ്ചാരി ഇരിക്കുന്നത് ഇതിനകത്തിണ്. 11 കിലോമീറ്റർ താഴ്ച്ചയിൽ ഉള്ള ഭീകരമായ ജലമർദം താങ്ങാൻ പറ്റുന്ന വിധത്തിൽ ആണ് ഇത് നിര്മിച്ചിരുന്നത്; അഥവാ പേടകം തകർന്നാലും യാത്രികൻ സുരക്ഷിതൻ ആയിരിക്കും. ഉയർന്ന മർദ്ദവും ഓക്സിജന്റെ അഭാവവുമൊന്നും മരിയാന ട്രെഞ്ചിൽ ജീവനു തടസ്സമല്ല. വൈവിധ്യമായ ജീവിസാന്നിധ്യമാണ് ഇവിടെയുള്ളത്. ചലഞ്ചർ ഡീപ്പിൽനിന്നു ശേഖരിച്ച ചെളിയിൽ 200 വ്യത്യസ്ത ഇനങ്ങളിലുള്ള സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ആഴത്തിൽ, കനത്ത ഇരുട്ടിലും മർദത്തിലും ജീവികളെ കണ്ടെത്തിയിട്ടുണ്ട്. എക്സ്ട്രീമോഫൈല്‍സു കളുടെ വസ്മയ ലോകമാണ് മരിയാന ട്രഞ്ച്. 170 മില്യണ്‍ വര്‍ഷ൦ പഴക്കമുള്ള കടല്‍ അടിത്തട്ട് ആണ് മരിയാന ട്രഞ്ചിലേത് എന്നത് മറ്റൊരു വിസ്മയമാണ്.. മരിയാന ട്രഞ്ചിലെത്തിയ ആദ്യ വനിതയെ കൂടി പരിചയപ്പെടൂ.. https://youtu.be/wbDA2UlmERM

34K Like Comment Share